V V MEDIA
Wednesday, June 21, 2017
Oru Cinemaakkaran
Wednesday, May 24, 2017
Akhila Simi
പുരയും മേൽക്കൂരയും നിറഞ്ഞ് പെണ്ണൊരുത്തി നിൽക്കുന്ന ആധി അമ്മയ്ക്കും,, ഇവൾക്കേതാണ്ട് ഡിങ്കോൾഫിക്കേഷനുണ്ടെന്ന ത്വര നാട്ടുകാർക്കും ഉള്ളതുകൊണ്ട് നിവർത്തിയില്ലാതായ പാവം എന്നെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ....
അങ്ങനെ നാട്ടുകാരുടെ ആക്രാന്തം സഹിക്കാതായപ്പോഴാണ് മാട്രിമോണിയലുകളിലെ ഹിന്ദു യുവതി, 27 വയസ്, ആയി ഞാൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.... പല തന്ത്രങ്ങൾ പയറ്റി എസ്കേപ്പ് ആകാൻ നോക്കിയെങ്കിലും അമ്മ അവസാന ആയുധം എടുത്തു.... " അമ്മയ്ക്ക് ഒരു കുഞ്ഞിക്കാൽ കാണണമത്രേ... "...
എന്റെ ,അത്രയും നാൾ എല്ലാ ഉടായിപ്പുകൾക്കും കൂട്ട് നിന്ന ചേട്ടനെ കൂട്ട് പിടിച്ച് അമ്മ മാതൃ ഭൂമി മാട്രിമോണിയലിൽ നിന്ന് ഒരു പയ്യനെ തപ്പിയെടുത്തു......
ആ പയ്യനാണ് ഇന്ന് രാവിലെ 10.15നുള്ള ശുഭമുഹൂർത്തത്തിൽ ഇവിടെ വന്ന ആ പയ്യൻ...
30 വയസ്സ് കഴിഞ്ഞ, എറണാകുളത്തുകാരന് നല്ല ഉയരവും നിറവും ഉണ്ടായിരുന്നു..ഇൻഫോ പാർക്കിൽ പുകച്ചു പുകച്ചാകും തലമുടി നെറ്റി കയറിയത്... ചായയും കാലാകാലങ്ങളായുള്ള പതിവ് പലഹാരങ്ങളും നിരത്തി വച്ച് പെണ്ണുകാണൽ ചടങ്ങ് തുടങ്ങി.. പേര്.. ജോലി.. എല്ലാം വീണ്ടും ചോദിച്ചു.. ഇടക്ക് ഇൻഫോ പാർക്കുകാരൻ വീടിന്റെ ചുമർ.. കർട്ടൻ... ഷോകേസ് എല്ലാം നോക്കുന്നുണ്ട്.... എന്റെ രണ്ടു സുഹൃത്തുക്കളുടെ മുഖത്തും ഇൻഫുവിന്റെ കണ്ണുടക്കുന്നത് കോങ്കണ്ണിട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു...
അൽപ നേരം കഴിഞ്ഞ് ഇൻഫുവിന്റെ മച്ചാൻ ഞങ്ങൾക്ക് മാത്രം സംസാരിക്കാനുള്ള അവസരം ഒരുക്കിത്തന്നു...
അത്രയൊന്നും വിശാലമല്ലാത്ത മുറിയിൽ കയറിയ ഇൻഫു ചോദിച്ചത് ഏ.സി ഉണ്ടോ എന്നായിരുന്നു.... "ഇല്ല "ടേബിൾ ഫാൻ ഓണാക്കാൻ നേരം ഞാൻ പറഞ്ഞു...
ചെറിയ കസേരയിൽ ഇരുന്നു ഇൻഫു... "ഇതെന്റെ ആറാമത്തെ പെണ്ണുകാണലാണ് മിസ്.അഖില.... ആരും എന്റെ കൺസെപ്റ്റിനൊത്ത് വന്നില്ല.... യൂ നോ.. ആം വെരി പർട്ടിക്കുലർ "
ഇൻഫു തുടർന്നു....... ഞാൻ പഠിച്ച തൊക്കെ പുറത്താണ്... എന്റെ കാഴ്ചപ്പാട് അൽപം ഡി ഫ്രന്റാണ്... പറയാമല്ലോ?..
പറഞ്ഞോളൂ.. ഞാൻ അനുവദിച്ചു..
പുളളി ഒരു നെടു നീളൻ ലിസ്റ്റ് ഇറക്കി.... പകച്ചു പോയി ഞാൻ.....
പുള്ളിക്ക് രണ്ട് കൂട്ടുകാരേ ഉള്ളൂ..... ഒന്ന് ജോജി.. ഒന്ന് റെയ്ച്ചൽ... അവരെ മാത്രമേ വീട്ടിൽ വിളിക്കാറുള്ളു,,, ആ വീടുകളേ പുളളി പോകാറുമുള്ളത്രേ.. അതും വ്യക്തിപരമായ ചടങ്ങുകൾക്ക് ഇന്റർഫിയർ ചെയ്യില്ല പോലും... പിന്നെയും കുറെ കൺസെപ്പ് റ്റുകൾ ....... ഇനി മിസ്.അഖിലയെപ്പറ്റി.... നോക്ക്... വി ആർ ഫ്രം കൊച്ചി... ലൈഫ് ഇസ് ഡി ഫ്രന്റ് ..... കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞാൽ ഈ ഗ്രാമത്തിലെ പ്പോലെയല്ല... അവിടെ എല്ലാം വേറൊരു രീതിയാണ്... ഈ നീളൻ മുടിയും കൺമഷിക്കണ്ണും മഞ്ഞൾ കുറിയുമൊക്കെ അവിടെ ഫണ്ണി ഇംപ്രഷനേ ഉണ്ടാക്കൂ.... പിന്നെ എന്റെ രണ്ടു ഫ്രണ്ട്സും പ്രൊഫഷണൽസാണ്.. ടീച്ചിങ്ങ് ഇസ് ഗുഡ്..ബട്ട് യൂ കാൻ ട്രൈ ഫോർ ബെറ്റർ...
എന്റെ സിസ്റ്റർ മാരീഡാണ്.. അവളുടെ വീട്ടിൽ എന്റെ പാരന്റ്സ് പോകാറില്ല... ജയ ദീപിനെ എന്റെ മമ്മി ജയ് എന്നാ വിളിക്കുന്നത്.. മോനേ.. മക്കളേ... ഐ ഡോണ്ട് ലൈക്ക്....... :
എന്റെ വൈഫ് എനിക്ക് സൊസൈറ്റിയിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ പറ്റുന്ന ആളാവണം... അത്രേയുള്ളൂ... കുറെ ചേഞ്ച് വരുത്ത്തിയാൽ യൂ ആർ ഓക്കെ...." കൺസെപ്റ്റ് ലിസ്റ്റ് മടക്കി ഇൻഫു എഴുന്നേറ്റു... വൈകിട്ട് വിളിക്കാമെന്നും അപ്പോൾ പറഞ്ഞാൽ മതിയെന്നും...
അങ്ങനെ ഇൻഫു പടിയിറങ്ങി....
മുറിയിലെ കണ്ണാടിയിൽ നോക്കി ഞാൻ ആത്മപരിശോധന നടത്തി.... ഈ മുടി വെട്ടി കളറു ചെയ്ത് ജീൻസും ടോപ്പുമിട്ട എന്നെ ഞാൻ ഓർത്തുനോക്കി....
എന്റമ്മേ... ഇൻഫുവിന്റെ ഫ്രിക്കൻമാരായ കൂട്ടുകാരെയും നാട്ടിൻ പുറത്തെ സാധാരണ ജോലിക്കാരായ എൻറെ കൂട്ടുകാരെയും ചിന്തിച്ചു നോക്കി.... വീട്ടിൽ എന്തുണ്ടായാലു അവരെത്തും...ഇല്ലായ്മകളിൽ മടികൂടാതെ പരസ്പരം സഹായിച്ചും...... അവരെ മാറ്റി നിർത്തി ഒരു ജീവിതം...ഹൊ! വയ്യ...
ഇൻഫു ചായ കുടിക്കാൻ മടിച്ചിരുന്നപ്പോൾ " മക്കളേ ചായ എടുത്ത് കുടി" എന്നു പറഞ്ഞ എന്റെ അമ്മയെ ചുരിദാറും കൂളിംഗ് ഗ്ലാസുമിട്ട മമ്മിയാക്കിയാൽ........ ദൈവം പൊറുക്കൂല....
എല്ലാം പോട്ടെ.... കാക്കയും പൂച്ചക്കും കൊടുക്കാതെ അരപ്പട്ടിണീം മുഴു പട്ടിണീം കിടന്ന് കഷ്ടപ്പെട്ട് പഠിപ്പിച്ച് കരപറ്റിച്ച ചേട്ടനേം അമ്മേം എറണാകുളത്തെ മുന്തിയ കർട്ടനും കണ്ണാടി പോലെ തിളങ്ങുന്ന ഭിത്തിയുമുള്ള വീട്ടിലേക്ക് വരണ്ട എന്നു പറയേണ്ടി വരുന്നത്...... അൺ സഹിക്കബിൾ....
ഈ ടീച്ചർ വേഷം മാറ്റി മറ്റെന്തണിഞ്ഞാലും എനിക്കു ചേരില്ല......
ഇല്ല..... ഇൻഫു ഏഴാമത്തെ പെണ്ണിനെ തിരക്കട്ടെ.....
അമ്മയോട് എന്തു പറയുമെന്നാലോചിച്ച് നിൽക്കുമ്പോൾ ദേ മുന്നിൽ അമ്മ.....
'മക്കളേ...... നിനക്ക് ഇത് മതിയെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം...... നമുക്ക് പറ്റോ ഇത്... അവർക്ക് നമ്മുടെ ഗ്രാമോം മണ്ണു നിറഞ്ഞ വഴിയും ഒന്നും പിടിച്ച മട്ടില്ല.... പെണ്ണിനെ മാത്രം ഇഷ്ടായിട്ട് എന്താ...ല്ലേ?...
മുപ്പത് ലഡു ഒറ്റയടിക്ക് പൊട്ടിയ മനസ്സോടെ അമ്മക്ക് ഒരുമ്മ കൊടുത്തു ഞാൻ..... എന്റെ മനസ് അറിഞ്ഞതിന്...... അമ്മ ഹാപ്പി... ഞാൻ ഡബിൾ ഹാപ്പി.... ഗ്രാമത്തിലെ കുഞ്ഞിക്കാലുകളുടെ ഹോൾ കെയർടേക്കായ സന്ധ്യ ടീച്ചറുടെ അംഗൻവാടിയിലെ പതിമൂന്നു ജോടി കുഞ്ഞിക്കാലുകൾ ഡെയ്ലി കാണിച്ചു കൊടുക്കാമെന്ന കട്ടച്ചളി അടിച്ച്
ബാക്കി വന്ന പലഹാരങ്ങൾ കഴിക്കാൻ അടുക്കളയിലേക്ക് ഞാനും ഉണക്കാനിട്ടിരുന്ന ഗോതമ്പു ചിക്കിയിടാൻ മുറ്റത്തേക്ക് അമ്മയും നടന്നു.....
വിവാഹം... ഒരു ചടങ്ങിനപ്പുറം അതൊരു കൂട്ടിച്ചേരലുമല്ലേ...മനസ്സൊന്നല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ..... ഏച്ചുകെട്ടിച്ച് മുഴപ്പിക്കുന്നതിലും 'ഭേദം ......
.ഒരേ കൂരയ്ക്കു കീഴിൽ മനസ് കൊണ്ട് അകന്നു ജീവിക്കേണ്ടി വരുന്നത് എത്ര സങ്കടമാണ്......
മനസ്സുകൊണ്ട് അടുപ്പവും സ്വാതന്ത്ര്യവുമുള്ളവർക്കല്ലേ നമ്മളെയും നമുക്ക് അവരെയും സ്നേഹിക്കാനാവൂ?????? അതല്ലേ ശരിക്കുമുള്ള ജീവിതം..??
രചന: Akhila Simi





